'വടക്കുനോക്കിയന്ത്രത്തിലെ' തളത്തില്‍ ദിനേശനെ മലയാളികള്‍ മറക്കാനിടയില്ല.അന്ന് വരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത് .സുന്ദരിയായ ഭാര്യയെ സംശയിച്ചു മനോരോഗിയായി മാറിയ സുന്ദരനല്ലാത്ത ഭര്‍ത്താവ് നമ്മുടെ 'ടിപ്പികല്‍' നായക സങ്കല്‍പ്പത്തിന് എക്കാലത്തേക്കുമുള്ള ഒരു ഷോക്ക് കൂടിയാവുന്നു .അതുപോലെ 'പൊന്മുട്ടയിടുന്ന താറാവിലെ' തട്ടാന്‍ ഭാസ്കരനെയും ,'തലയണമന്ത്ര' ത്തിലെ സുകുമാരനേയും,'സന്ദേശ' ത്തിലെ പ്രഭാകരന്‍ കൊട്ടപ്പള്ളിയെയും,'പാവം പാവം രാജകുമാരനിലെ 'ഗോപാലകൃഷ്ണന്‍ മാഷെയും,'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷെയും മലയാളത്തിനു മറക്കാന്‍ കഴിയില്ല .സ്വത സിദ്ധമായ രൂപ ഭാവ ചലനങ്ങളിലൂടെ, വേറിട്ട് നില്‍ക്കുന്ന സംഭാഷണ രീതിയിലൂടെ ,സൂക്ഷ്മാംശങ്ങളെ സ്പര്‍ശിക്കുന്ന അഭിനയ പാടവത്തിലൂടെ ഈ കഥാപാത്രങ്ങളെ യെല്ലാം അവിസ്മരണീയമാക്കിയത് മലയാള സിനിമാ ഹാസ്യത്തിന്റെ വ്യത്യസ്ത മുഖമായ ശ്രീനിവാസനാണ് .ഈ കഥാ പാത്രങ്ങളില്‍ പലതും അദേഹത്തിന്റെ തന്നെ സൃഷ്ടികളാണ് .ഈ സമൂഹത്തോടും നമ്മുടെ ജീവിതത്തോടും പലതുകൊണ്ടും പ്രതിബദ്ധമാവുന്ന ചലച്ചിത്രരചനകള്‍.
മധ്യവര്‍ത്തി സിനിമ ഇന്ന് ഏറ്റവും ക്ഷാമം അനുഭവിക്കുന്നത് സാമാന്യം കൊള്ളാവുന്ന തിരക്കഥകളുടെ കാര്യത്തിലാണ് .പദ്മരാജന്റെയും ലോഹിത ദാസിന്റെയും ആകസ്മികമരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തമായി തീരുന്നത് ഇവിടെയാണ് .എം .ടി യാവട്ടെ ഏറെക്കുറെ മൌനത്തിലുമാണ് .എഴുപത്-എണ്‍പതുകളില്‍ മധ്യവര്‍ഗ്ഗ അസ്വസ്ഥതകളെ സീരിയസ് ആയി സമീപിച്ചത് എം .ടി .യാണെങ്കില്‍ എണ്‍പതു-തൊണ്ണൂറുകളില്‍ മധ്യവര്‍ഗ്ഗ അപകര്‍ഷങ്ങളെ 'സരസമായി ' നിരീക്ഷിക്കുന്നത് ശ്രീനിവാസനാണ് .അതുകൊണ്ട് തന്നെ 'കോമഡി സിനിമ 'യുമായി മാത്രം ബന്ധപ്പെടുത്തികൊണ്ടുള്ള ഇമേജില്‍ ശ്രീനിവാസനെ തളച്ചിടുന്നത് മലയാള സിനിമയ്ക്കു വലിയൊരു നഷ്ടമായിരിക്കും .
'ചിന്താവിഷ്ടയായ ശ്യാമളയിലെ ' വിജയന്‍ മാഷ് ഇക്കാലഘട്ടത്തിലെ ജീവിക്കുന്ന ഒരു കഥാപാത്രമാണ് .കയ്യിലുള്ള അധ്യാപക ജോലി പോലും കളഞ്ഞു വ്യവസായ സംരംഭകനാകാന്‍ തത്രപ്പെടുന്ന വിജയന്‍ മാഷെന്ന കഥാപാത്രം ഒടുവില്‍ പരാജയത്തിന്റെ ജീവിത ചിത്രം സ്വയം ഏറ്റു വാങ്ങുകയാണ് ചെയ്യുന്നത് .സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെട്ടു അദ്ധ്യാത്മികതയുടെ പുതിയ വാതായനങ്ങളിലേക്ക് കടന്നു ചെല്ലുന്ന മാഷ് ഒടുവില്‍ പച്ചയായ ജീവിത യഥാര്‍ധ്യങ്ങള്‍ കണ്ടു നടുങ്ങുന്നു .ശ്രീനിവാസന്‍ എന്ന താരത്തിന്റെ അഭിനയം മാത്രമല്ല 'ചിന്താവിഷ്ടയായ ശ്യാമള' .അതൊരു വലിയ കലാകാരന്റെ കണ്ടെത്തലും കൂടിയാണ് .ഉള്ള തൊഴില്‍ കളഞ്ഞു പുതിയ വാതായനങ്ങള്‍ തേടുമ്പോഴും നമ്മുടെയുള്ളില്‍ 'താന്‍ ആര് ?' എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് ശ്രീനിവാസന്റെ കഥയും ,തിരക്കഥയും നമ്മോടു പറയുകയാണ് .സിനിമ സമൂഹത്തിന്റെ വികാസത്തിനും തിരിച്ചറിവിനും വേണ്ടിയാണെന്ന് നമ്മെ ഓര്‍മ്മ പ്പെടുത്തുകയാണ് ശ്രീനിവാസനിലെ തിരക്കഥകൃത്ത്.
വ്യക്തികള്‍ അവരവരിലേക്ക് ചുരുങ്ങുന്ന സമകാലീനതയില്‍ സമൂഹം വിഘടിക്കുകയാണ് .ശക്തമായ ഒരു സമൂഹം ഇല്ലാത്ത സ്ഥിതിക്ക് സാമുഹ്യ വിമര്‍ശനം ശവത്തില്‍ കുത്തും പോലെയാണ് .അതുകൊണ്ട് തന്നെ ഇന്നിവിടെ വിമര്‍ശിക്കേണ്ടത് വ്യക്തിജീവിതത്തിലെ മാലിന്യങ്ങളെയാണ് .ശ്രീനിവാസന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'വടക്കുനോക്കിയന്ത്രം ' കുറ്റങ്ങളുള്ള സമൂഹത്തെയല്ല കുറ്റങ്ങളുള്ള വ്യക്തിയെയാണ് പരിഹസിക്കുന്നത് .ആ സിനിമയിലെ സംശയാലുവായ ഭര്‍ത്താവിന്റെ അവസ്ഥ ഒരു സാമുഹ്യ ബോധത്തിന്റെ ഭാഗം തന്നെയാണ് .പരസ്പര വിശ്വാസത്തിന്റെ സീമന്തരേഖകള്‍ നഷ്ടപ്പെട്ട ഭാര്യ ഭര്‍തൃ ബന്ധത്തില്‍ വടക്കുനോക്കിയന്ത്രം പോലുള്ള ചലച്ചിത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട് .ഭാര്യാ പിതാവിനെപ്പോലും സംശയത്തിന്റെ പേരില്‍ ആക്രമിക്കപ്പെടെണ്ടി വരുന്നത് തിരക്കഥകൃതിന്റെയോ നടന്റെയോ കുറ്റം കൊണ്ടല്ല മറിച്ച് അത് പുതിയ സാമുഹ്യ സാഹചര്യത്തിന്റെ മാത്രം പ്രശ്നമാണ് .നടന്‍ എന്ന നിലയിലും തിരക്കഥകൃത്ത് എന്ന രൂപത്തിലും ശ്രീനിവാസന്‍ തന്റെ അസ്തിത്വം സ്ഥാപിച്ച ചിതങ്ങളാണ് ഇവയൊക്കെ .
എണ്‍പതുകളുടെ ആദ്യ പകുതിയില്‍ തന്നെ സിബി മലയില്‍ ,പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടി ശ്രീനിവാസന്‍ തിരക്കഥകള്‍ രചിച്ചിട്ടുണ്ട് .സിബി ചെയ്ത "ദൂരെ ദൂരെ ഒരു കൂട് കൂട്ടാം" അന്ന് തന്നെ സാമുഹ്യവിമര്‍ശനത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി .എന്നാല്‍ പ്രിയദര്‍ശനോടൊന്നിച്ചുള്ള 'ഓടരുതമ്മാവാ ആളറിയാം','അരം + അരം = കിന്നരം','മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ','ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ ' തുടങ്ങിയ ആദ്യകാല ശ്രീനിവാസന്‍ രചനകള്‍ "ചിരിക്കു വേണ്ടിയുള്ള ചിരി" മാത്രമായിരുന്നു.അവ സാമുഹ്യ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്നില്ല .ഇന്ന് കാണുമ്പൊള്‍ അവയിലെ ചില തമാശകള്‍ അരോചകവുമാണ്.എങ്കിലും നടന്‍മാര്‍ എന്ന നിലയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ ആ ചിത്രങ്ങളെ നമുക്ക് അവഗണിക്കാനും കഴിയില്ല.പ്രമുഖ സംവിധായകനായ ജയരാജ് "വിദ്യാരംഭം" കുറിച്ചത് ശ്രീനിവാസന്റെ തിരക്കഥയോടെയാണ് .കമല്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ഒരു പ്രധാന ഘടകം ശ്രീനിവാസന്റെ ചില തിരക്കഥകളാണ്.
എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തോട് മമത പുലര്‍ത്തുന്ന സത്യന്‍ അന്തിക്കാടിന്റെ കൂട്ടുകെട്ടിലാണ് ശ്രീനിവാസന്റെ സാമുഹ്യ ബോധവും,മധ്യവര്‍ഗ്ഗ ജീവിതത്തെ കുറിച്ചുള്ള സൂഷ്മനിരീക്ഷണങ്ങളുമെല്ലാം മലയാള സിനിമയ്ക്കു അനുഭവവേദ്യമായത് .'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് ','സന്മനസുള്ളവര്‍ക്ക് സമാധാനം ',നാടോടിക്കാറ്റ് ' തുടങ്ങിയ സത്യന്‍ ചിത്രങ്ങളിലൂടെയാണ് ഇടത്തരക്കാരന്റെ ജീവിത നിസ്സഹായതകളെ സരസമായി ആവിഷ്കരിക്കുന്നതിനുള്ള കൈത്തഴക്കം ശ്രീനിവാസന് ലഭിച്ചത് .സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തുന്നതിനു മുന്‍പ് അടുത്ത വീട്ടിലെ ചെറുപ്പക്കാരനെ എന്നപോലെ മലയാളികള്‍ മോഹന്‍ലാലിനെ സ്നേഹിക്കാന്‍ തുടങ്ങിയത് സത്യന്‍ -ശ്രീനി ചിത്രങ്ങളിലൂടെയാണ് .തൊഴിലില്ലായ്മയുടെ ഇതിഹാസം എന്ന് വിളിക്കാന്‍ പാകത്തില്‍ മഹനീയമായിരുന്നു സിദ്ധിക്ക് ലാലിന്റെ 'കഥാബീജ'ത്തില്‍ നിന്നു ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത നാടോടിക്കാറ്റിന്റെ സ്ക്രിപ്റ്റ് .
സ്വന്തം തിരക്കഥയിലും സംവിധാനത്തിന്റെ നടുവിലും ഏറ്റവും പരിഹസിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ വേഷം ഏറ്റുവാങ്ങി തന്നിലേക്ക് തന്നെ പരിഹാസം എറിയുക എന്നത് ശ്രീനിവാസന്റെ മാത്രം പ്രത്യേകതയാണ് .ഇവിടെ ദുഷിച്ചുനാറിയ ഒരു സമൂഹമുണ്ടെന്നും അത് അടുത്ത തലമുറയിലേക്കു പകരരുത് എന്നും ഈ തിരക്കഥകൃത്ത് നമ്മോടു പറയുകയാണ് .സ്വയം വിഡ്ഢിയല്ലെങ്കിലും ഒരു വിഡ്ഢിവേഷം അഭിനയിക്കാന്‍ അദ്ദേഹത്തിന് മടിയില്ല .ഇതാണ് അഭിനേതാവിന്റെ ധര്‍മ്മം എന്ന് പറയുന്നത് .സൗന്ദര്യത്തിന്റെ മാസ്മരികഭാവം അവകാശപ്പെടാനില്ലാത്ത മലയാളത്തിന്റെ ഈ കറുത്ത മുത്ത് സിനിമയുടെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞു .ഇത് നേടിയത് തന്നിലെ പ്രതിഭയുടെ തിളക്കം കൊണ്ടാണ് .തിരക്കഥയും ,അഭിനേതാവും ,സംവിധായകനും ഒരേതൂവല്‍ പക്ഷികളാക്കി മാറ്റിയ ഈ സകലകലവല്ലഭനു തുല്യനായി അദ്ദേഹം മാത്രമേയുള്ളു .
മധ്യവര്‍ത്തി സിനിമ ഇന്ന് ഏറ്റവും ക്ഷാമം അനുഭവിക്കുന്നത് സാമാന്യം കൊള്ളാവുന്ന തിരക്കഥകളുടെ കാര്യത്തിലാണ് .പദ്മരാജന്റെയും ലോഹിത ദാസിന്റെയും ആകസ്മികമരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തമായി തീരുന്നത് ഇവിടെയാണ് .എം .ടി യാവട്ടെ ഏറെക്കുറെ മൌനത്തിലുമാണ് .എഴുപത്-എണ്‍പതുകളില്‍ മധ്യവര്‍ഗ്ഗ അസ്വസ്ഥതകളെ സീരിയസ് ആയി സമീപിച്ചത് എം .ടി .യാണെങ്കില്‍ എണ്‍പതു-തൊണ്ണൂറുകളില്‍ മധ്യവര്‍ഗ്ഗ അപകര്‍ഷങ്ങളെ 'സരസമായി ' നിരീക്ഷിക്കുന്നത് ശ്രീനിവാസനാണ് .അതുകൊണ്ട് തന്നെ 'കോമഡി സിനിമ 'യുമായി മാത്രം ബന്ധപ്പെടുത്തികൊണ്ടുള്ള ഇമേജില്‍ ശ്രീനിവാസനെ തളച്ചിടുന്നത് മലയാള സിനിമയ്ക്കു വലിയൊരു നഷ്ടമായിരിക്കും .
'ചിന്താവിഷ്ടയായ ശ്യാമളയിലെ ' വിജയന്‍ മാഷ് ഇക്കാലഘട്ടത്തിലെ ജീവിക്കുന്ന ഒരു കഥാപാത്രമാണ് .കയ്യിലുള്ള അധ്യാപക ജോലി പോലും കളഞ്ഞു വ്യവസായ സംരംഭകനാകാന്‍ തത്രപ്പെടുന്ന വിജയന്‍ മാഷെന്ന കഥാപാത്രം ഒടുവില്‍ പരാജയത്തിന്റെ ജീവിത ചിത്രം സ്വയം ഏറ്റു വാങ്ങുകയാണ് ചെയ്യുന്നത് .സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെട്ടു അദ്ധ്യാത്മികതയുടെ പുതിയ വാതായനങ്ങളിലേക്ക് കടന്നു ചെല്ലുന്ന മാഷ് ഒടുവില്‍ പച്ചയായ ജീവിത യഥാര്‍ധ്യങ്ങള്‍ കണ്ടു നടുങ്ങുന്നു .ശ്രീനിവാസന്‍ എന്ന താരത്തിന്റെ അഭിനയം മാത്രമല്ല 'ചിന്താവിഷ്ടയായ ശ്യാമള' .അതൊരു വലിയ കലാകാരന്റെ കണ്ടെത്തലും കൂടിയാണ് .ഉള്ള തൊഴില്‍ കളഞ്ഞു പുതിയ വാതായനങ്ങള്‍ തേടുമ്പോഴും നമ്മുടെയുള്ളില്‍ 'താന്‍ ആര് ?' എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് ശ്രീനിവാസന്റെ കഥയും ,തിരക്കഥയും നമ്മോടു പറയുകയാണ് .സിനിമ സമൂഹത്തിന്റെ വികാസത്തിനും തിരിച്ചറിവിനും വേണ്ടിയാണെന്ന് നമ്മെ ഓര്‍മ്മ പ്പെടുത്തുകയാണ് ശ്രീനിവാസനിലെ തിരക്കഥകൃത്ത്.
വ്യക്തികള്‍ അവരവരിലേക്ക് ചുരുങ്ങുന്ന സമകാലീനതയില്‍ സമൂഹം വിഘടിക്കുകയാണ് .ശക്തമായ ഒരു സമൂഹം ഇല്ലാത്ത സ്ഥിതിക്ക് സാമുഹ്യ വിമര്‍ശനം ശവത്തില്‍ കുത്തും പോലെയാണ് .അതുകൊണ്ട് തന്നെ ഇന്നിവിടെ വിമര്‍ശിക്കേണ്ടത് വ്യക്തിജീവിതത്തിലെ മാലിന്യങ്ങളെയാണ് .ശ്രീനിവാസന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'വടക്കുനോക്കിയന്ത്രം ' കുറ്റങ്ങളുള്ള സമൂഹത്തെയല്ല കുറ്റങ്ങളുള്ള വ്യക്തിയെയാണ് പരിഹസിക്കുന്നത് .ആ സിനിമയിലെ സംശയാലുവായ ഭര്‍ത്താവിന്റെ അവസ്ഥ ഒരു സാമുഹ്യ ബോധത്തിന്റെ ഭാഗം തന്നെയാണ് .പരസ്പര വിശ്വാസത്തിന്റെ സീമന്തരേഖകള്‍ നഷ്ടപ്പെട്ട ഭാര്യ ഭര്‍തൃ ബന്ധത്തില്‍ വടക്കുനോക്കിയന്ത്രം പോലുള്ള ചലച്ചിത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട് .ഭാര്യാ പിതാവിനെപ്പോലും സംശയത്തിന്റെ പേരില്‍ ആക്രമിക്കപ്പെടെണ്ടി വരുന്നത് തിരക്കഥകൃതിന്റെയോ നടന്റെയോ കുറ്റം കൊണ്ടല്ല മറിച്ച് അത് പുതിയ സാമുഹ്യ സാഹചര്യത്തിന്റെ മാത്രം പ്രശ്നമാണ് .നടന്‍ എന്ന നിലയിലും തിരക്കഥകൃത്ത് എന്ന രൂപത്തിലും ശ്രീനിവാസന്‍ തന്റെ അസ്തിത്വം സ്ഥാപിച്ച ചിതങ്ങളാണ് ഇവയൊക്കെ .
എണ്‍പതുകളുടെ ആദ്യ പകുതിയില്‍ തന്നെ സിബി മലയില്‍ ,പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടി ശ്രീനിവാസന്‍ തിരക്കഥകള്‍ രചിച്ചിട്ടുണ്ട് .സിബി ചെയ്ത "ദൂരെ ദൂരെ ഒരു കൂട് കൂട്ടാം" അന്ന് തന്നെ സാമുഹ്യവിമര്‍ശനത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി .എന്നാല്‍ പ്രിയദര്‍ശനോടൊന്നിച്ചുള്ള 'ഓടരുതമ്മാവാ ആളറിയാം','അരം + അരം = കിന്നരം','മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ','ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ ' തുടങ്ങിയ ആദ്യകാല ശ്രീനിവാസന്‍ രചനകള്‍ "ചിരിക്കു വേണ്ടിയുള്ള ചിരി" മാത്രമായിരുന്നു.അവ സാമുഹ്യ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്നില്ല .ഇന്ന് കാണുമ്പൊള്‍ അവയിലെ ചില തമാശകള്‍ അരോചകവുമാണ്.എങ്കിലും നടന്‍മാര്‍ എന്ന നിലയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ ആ ചിത്രങ്ങളെ നമുക്ക് അവഗണിക്കാനും കഴിയില്ല.പ്രമുഖ സംവിധായകനായ ജയരാജ് "വിദ്യാരംഭം" കുറിച്ചത് ശ്രീനിവാസന്റെ തിരക്കഥയോടെയാണ് .കമല്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ഒരു പ്രധാന ഘടകം ശ്രീനിവാസന്റെ ചില തിരക്കഥകളാണ്.
എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തോട് മമത പുലര്‍ത്തുന്ന സത്യന്‍ അന്തിക്കാടിന്റെ കൂട്ടുകെട്ടിലാണ് ശ്രീനിവാസന്റെ സാമുഹ്യ ബോധവും,മധ്യവര്‍ഗ്ഗ ജീവിതത്തെ കുറിച്ചുള്ള സൂഷ്മനിരീക്ഷണങ്ങളുമെല്ലാം മലയാള സിനിമയ്ക്കു അനുഭവവേദ്യമായത് .'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് ','സന്മനസുള്ളവര്‍ക്ക് സമാധാനം ',നാടോടിക്കാറ്റ് ' തുടങ്ങിയ സത്യന്‍ ചിത്രങ്ങളിലൂടെയാണ് ഇടത്തരക്കാരന്റെ ജീവിത നിസ്സഹായതകളെ സരസമായി ആവിഷ്കരിക്കുന്നതിനുള്ള കൈത്തഴക്കം ശ്രീനിവാസന് ലഭിച്ചത് .സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തുന്നതിനു മുന്‍പ് അടുത്ത വീട്ടിലെ ചെറുപ്പക്കാരനെ എന്നപോലെ മലയാളികള്‍ മോഹന്‍ലാലിനെ സ്നേഹിക്കാന്‍ തുടങ്ങിയത് സത്യന്‍ -ശ്രീനി ചിത്രങ്ങളിലൂടെയാണ് .തൊഴിലില്ലായ്മയുടെ ഇതിഹാസം എന്ന് വിളിക്കാന്‍ പാകത്തില്‍ മഹനീയമായിരുന്നു സിദ്ധിക്ക് ലാലിന്റെ 'കഥാബീജ'ത്തില്‍ നിന്നു ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത നാടോടിക്കാറ്റിന്റെ സ്ക്രിപ്റ്റ് .
സ്വന്തം തിരക്കഥയിലും സംവിധാനത്തിന്റെ നടുവിലും ഏറ്റവും പരിഹസിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ വേഷം ഏറ്റുവാങ്ങി തന്നിലേക്ക് തന്നെ പരിഹാസം എറിയുക എന്നത് ശ്രീനിവാസന്റെ മാത്രം പ്രത്യേകതയാണ് .ഇവിടെ ദുഷിച്ചുനാറിയ ഒരു സമൂഹമുണ്ടെന്നും അത് അടുത്ത തലമുറയിലേക്കു പകരരുത് എന്നും ഈ തിരക്കഥകൃത്ത് നമ്മോടു പറയുകയാണ് .സ്വയം വിഡ്ഢിയല്ലെങ്കിലും ഒരു വിഡ്ഢിവേഷം അഭിനയിക്കാന്‍ അദ്ദേഹത്തിന് മടിയില്ല .ഇതാണ് അഭിനേതാവിന്റെ ധര്‍മ്മം എന്ന് പറയുന്നത് .സൗന്ദര്യത്തിന്റെ മാസ്മരികഭാവം അവകാശപ്പെടാനില്ലാത്ത മലയാളത്തിന്റെ ഈ കറുത്ത മുത്ത് സിനിമയുടെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞു .ഇത് നേടിയത് തന്നിലെ പ്രതിഭയുടെ തിളക്കം കൊണ്ടാണ് .തിരക്കഥയും ,അഭിനേതാവും ,സംവിധായകനും ഒരേതൂവല്‍ പക്ഷികളാക്കി മാറ്റിയ ഈ സകലകലവല്ലഭനു തുല്യനായി അദ്ദേഹം മാത്രമേയുള്ളു .